Friday, March 23, 2012

തനിച്ചാകുമ്പോള്‍



തനിച്ചാകുമ്പോള്‍
എവിടെ നിന്നോ ഒരു ജീവി
ഇഴഞ്ഞെത്തുന്നു

കുളക്കടവില്‍ മറന്നു വച്ച പാദസരം
പൊട്ടിയ വളകള്‍
കുന്നിക്കുരു
അപ്പൂപ്പന്‍താടി
സിബി, മഞ്ജു, മരീഷ, ഇക്കരന്‍......
ഇരുന്നൂറു പേജ് ബുക്ക്
ടാര്‍സന്‍ , ഹീമാന്‍, ഒട്ടിപ്പോ
പൂക്കളുള്ള പെന്‍സില്‍
മണമുള്ള റബ്ബര്‍
സ്ലേറ്റ്, മഷിതണ്ട്, കല്ലുപേന, ബോക്സ്‌
ബ്രൌണ്‍ പേപ്പര്‍
പകര്‍ത്തെഴുത്ത്
ചൂരല്‍, ഇമ്പോസിഷന്‍
മധുര നാരങ്ങ, ചക്കരമൊട്ടായി
പുളി, മാങ്ങാ, ചാമ്പങ്ങ
പേരക്ക, ഞാവല്‍ക്ക, മുള്ളുങ്കാ
ആനിവേഴ്സറി
നാടകം
സമ്മാനം
പ്രധാനാധ്യാപികയുടെ
കരച്ചില്‍
ഗ്രൂപ്പ് ഫോട്ടോ
പരീക്ഷ
അവധി
കള്ളനും പോലീസും
ഒടിഞ്ഞ കൈ
അമ്മയുടെ വഴക്ക്
അപ്പന്‍റെ തല്ല്
പനി, ചുമ
ആശുപത്രി മണം
അങ്ങനെ അങ്ങനെ ....

പലതുമായി
വാതിക്കല്‍ വന്നെത്തി
തിരിച്ചു പോകുന്നു
തനിച്ചാകുമ്പോള്‍
വീണ്ടും വരാന്‍

8 comments:

SUNIL . PS said...

പുതുമയുള്ള വരികള്‍ക്ക് ആശംസകള്‍..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇത് വായിച്ചാല്‍ ആരും ഒന്ന് ചിന്തിച്ച് പോകും..
ആശംസകള്‍

Unknown said...

:-)

കൊടികുത്തി said...

എന്റെ ഹൃദയം നിറഞ്ഞ നന്ദി

Kattil Abdul Nissar said...

ഇതിനെ കവിത എന്ന് വിളിക്കാമോ ....?

കൊടികുത്തി said...

അങ്ങനെ വിളിക്കണം എന്ന് എനിക്ക് നിര്‍ബന്ധം ഇല്ല മാഷേ

prathap joseph said...

ha...great work thangooooooooo...

ജയരാജ്‌മുരുക്കുംപുഴ said...

ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............